തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തകർച്ചയിലുള്ള പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ക്ലാസുകൾ ആരംഭിച്ചിട്ടും പലയിടത്തും പഴയ സ്കൂൾ കെട്ടിടങ്ങൾ അതേപടി നിലനിൽക്കുകയാണ്.

പല സ്കൂളുകളിലും 100 കൊല്ലത്തിലധികം പഴക്കമുള്ള ഇത്തരം കെട്ടിടങ്ങൾ നിലവിലുണ്ട്. നിയമപ്രകാരം കെട്ടിടങ്ങൾ പൊളിക്കാൻ ലേലമേറ്റ കരാറുകാർ പൊളിച്ച് സാമഗ്രികൾ കൊണ്ടുപോവുകയാണ് പതിവ്.


എന്നാൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൻ തുകയാണ് ഇതിനു ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇതിനാൽ പഴയ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തനം പലയിടത്തും തടസപ്പെടുകയാണ്. ഇക്കാര്യം ഗൗരവമായി കണ്ട് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഈ വിഷയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം പ്രദേശത്തെ ജനങ്ങളും ജാഗ്രത കാണിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.