കൊല്ലം : ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം സൃഷ്‌ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് ആരോപിച്ച് കൊല്ലം മർച്ചൻസ് അസോസിയേഷൻ സെക്രട്ടറിയും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ സെക്രട്ടറിയുമായ എ.കെ. ജോഹറിന്‍റെ പേരിൽ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു.

കൊല്ലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ലക്ഷ്മി ശ്രീനിവാസാന്‍റ് വിധി പ്രസ്താവിച്ചത്. 2011ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കൊല്ലം നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ പരിശോധന നടത്താൻ വന്ന ഇങ്കം ടാക്സ് ഉദ്യോഗസ്ഥരെ അവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്‌ടി ക്കുകയും അവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്. പ്രതിയ്ക്കുവേണ്ടി അഡ്വ.എം.എ.സലാം,അഡ്വ. രാജേഷ് രാജൻ എന്നിവർ കോടതിയിൽ ഹാജരായി.