കൊല്ലം: ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഒരുക്കിയ ബൂത്തുകള്‍വഴി നാളെ അഞ്ചു വയസുവരെ പ്രായമുള്ള എല്ലാകുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്നു വിതരണം ചെയ്യും.

ജില്ലാതല ഉദ്ഘാടനം സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ നാളെ രാവിലെ എട്ടിന് എം.മുകേഷ് എംഎല്‍എ നിര്‍വഹിക്കും. 1,38,755 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കുക. 1790 ബൂത്തുകളും 37 ട്രാന്‍സിറ്റ് ബൂത്തുകളും 19 മൊബൈല്‍ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.

അതിഥിതൊഴിലാളികളുടെകുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ എടുക്കാം. ആരോഗ്യകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകസജ്ജീകരണം ഏര്‍പ്പെടുത്തും.

തുടര്‍ന്നുള്ള ദിവസങ്ങളിലും തുള്ളിമരുന്ന് എടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.