കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ചു കൂട്ടി കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തിയ കേസിൽ രണ്ടു പേരെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ഗലീലിയോ നഗർ ഫിജോയ് (22), പള്ളിത്തോട്ടം സെഞ്ച്വറി നഗറിൽ ജിത്തു ( 23 )എന്നിവരാണ് കിളികൊല്ലൂർ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം.

കൊല്ലം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നതിനായി പോയ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊല്ലം ശങ്കേഴ്സ് ജംഗ്ഷനിൽ വച്ചു രണ്ടാം പ്രതി ജിത്തു സ്കൂട്ടറിൽ കയറ്റി ഒന്നാം പ്രതിയുടെ സമീപം എത്തിച്ച് പ്രതികളുടെ വീടിനു സമീപമുള്ള പാർക്കിലെ ഒഴിഞ്ഞ സ്ഥലത്ത് വച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിയില്ലായെന്നു മനസിലാക്കിയ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ രാത്രി പത്തോടെ കുട്ടികളെ കണ്ടെത്തുകയായിരുന്നു.

കുട്ടികളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയപ്പോഴാണ് സംഭവങ്ങളെ കുറിച്ചുള്ള വിശദവിവരം മനസിലായത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് പ്രതികളേയും പള്ളിത്തോട്ടത്ത് വച്ച് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.