കൊട്ടാരക്കര: ലോറിയിലും കാറിലും തട്ടി നിയന്ത്രണംവിട്ട പോലീസ് വാഹനം എതിരെ വന്ന കാറിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കോട്ടയം കല്ലറ സ്വദേശികളായ മനോജ്(55), ഭാര്യ വിജയലക്ഷ്മി(44), മകൻ കാർത്തിക്(21), മകൾ കീർത്തിക(15) എന്നിവർക്കും പോലീസ് വാഹനത്തിലുണ്ടായിരുന്ന എസ്‌ഐ മനോജ്, ഡ്രൈവർ ഗോവിന്ദ് എന്നിവർക്കുമാണ് പരിക്കേറ്റത്.

കാറിലുണ്ടായിരുന്നവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലും പോലീസ് ഉദ്യോഗസ്ഥരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസുകാരുടെ പരിക്ക് ഗുരുതരമല്ല. വാളകം പൊലിക്കോട് ആനാട് ഭാഗത്ത് ഇന്നലെ വൈകുന്നേരം 4.30നായിരുന്നു അപകടം. എതിരെ വന്ന ലോറിയിലും ലോറിക്കു പിന്നിൽ കെപിസിസി ജനറൽ സെക്രട്ടറി എം. ലിജുവും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയും സഞ്ചരിച്ചിരുന്ന കാറിലും തട്ടിയ ശേഷമാണ് പോലീസ് വാഹനം അടുത്ത കാറിലേക്കു ഇടിച്ചു കയറിയത്.

ഇരുവാഹനങ്ങളടെയും മുൻ ഭാഗം പൂർണമായി തകർന്നു. ആയൂർ ഭാഗത്തേക്കു പോവുകയായിരുന്നു പോലീസ് വാഹനം. എം.ലിജുവിനും അബിൻവർക്കിക്കും പരിക്കില്ല.