ദേശീയപാതയിൽ കെഎസ്ആർടിസി ബസിന് നേരേ ആക്രമണം: രണ്ടുപേർ പിടിയിൽ
1580563
Saturday, August 2, 2025 12:03 AM IST
കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി ബസിന് നേരേ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. കണ്ടല്ലൂർ കൊച്ചുപറമ്പിൽ വീട്ടിൽ താമസിക്കുന്ന
മുതുകുളം വടക്ക് ചേപ്പാട് കന്നിമേൽ ഷജീന മൻസിൽ ഷാജഹാൻ (39), മുതുകുളം തെക്ക് ചിറ്റേഴത്ത് വീട്ടിൽ ശരത് (ആനശരത്ത്-35) എന്നിവരാണ് അറസ്റ്റിലായത്. ചില്ല് ഹെൽമറ്റുകൊണ്ട് അടിച്ചുപൊട്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്തു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസിനുനേരേയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ കായംകുളം കൊറ്റുകുളങ്ങര ഭാഗത്താണ് ആക്രമണം
നടത്തിയത്. സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കിൽ വന്ന സംഘം ഹെൽമറ്റ് വലിച്ചെറിഞ്ഞ് ബസിന്റെ മുൻവശത്തെ ചില്ല് തകർക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റിരുന്നു. കനകക്കുന്ന് പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ ആന ശരത്ത് കനകക്കുന്ന്, കരീലക്കുളങ്ങര, തൃശൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണെന്നും, ഷാജഹാൻ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.