അല്‍ഫോന്‍സാ നാമധാരികളുടെ സംഗമത്തിന് നൂറു കുടുംബങ്ങളെത്തി
Sunday, May 26, 2024 10:19 PM IST
ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന അല്‍ഫോന്‍സാ നാമധാരികളുടെ കൂട്ടായ്മയ്ക്ക് നൂറു അല്‍ഫോന്‍സാ നാമധാരികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. നൂറ് അല്‍ഫോന്‍സാമാര്‍ വിശുദ്ധ അല്‍ഫോന്‍സാ സന്നിധിയില്‍ ഒത്തുചേര്‍ന്നപ്പോള്‍ നവ്യാനുഭവമായി.

സ്ലീവ - അല്‍ഫോന്‍സിയന്‍ ആത്മീയ വര്‍ഷാചരണത്തിന്‍റെ ഭാഗമായിട്ടാണ് അല്‍ഫോന്‍സാമ്മയെ സ്വര്‍ഗീയ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ രൂപതകളില്‍നിന്നുള്ള അല്‍ഫോന്‍സാ നാമധാരികള്‍ പ്രായഭേദമന്യേ ഒത്തുചേരലില്‍ പങ്കുചേര്‍ന്നു.

തീര്‍ഥാടനകേന്ദ്രത്തില്‍ നടന്ന യോഗം പാലാ രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്‍റെ കുരിശുയാത്രയ്ക്കു വിശുദ്ധ അല്‍ഫോന്‍സ മാതൃകയാണെന്നും താത്കാലിക ആശ്വാസങ്ങളും സൗഖ്യങ്ങളുമല്ല പ്രധാനപ്പെട്ടതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മോണ്‍. ജോസഫ് തടത്തില്‍ പറഞ്ഞു. ഫാ. എബി തകടിയേല്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കുവേണ്ടി അല്‍ഫോന്‍സിയന്‍ ക്വിസ് മത്സരം നടത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.


അല്‍ഫോന്‍സാ നാമധാരികളെയും അവരുടെ കുടുംബങ്ങളെയും പ്രത്യേകമായി വി. അല്‍ഫോന്‍സാമ്മയ്ക്കു സമര്‍പ്പിച്ച് പ്രാര്‍ഥനയും നടത്തി. സമ്മേളനത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍ വിശദീകരിച്ചു. വൈസ് റെക്ടര്‍ ഫാ. ആന്‍റണി തോണക്കര, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഗര്‍വാസിസ് ആനിത്തോട്ടത്തില്‍, റവ. ഡോ. തോമസ് വടക്കേല്‍, ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, ഫാ. അലക്സ് മൂലക്കുന്നേല്‍, ഫാ. മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, ഫാ. ജോര്‍ജ് ചീരാംകുഴി, ഫാ. ഏബ്രഹാം കണിയാമ്പടിക്കല്‍, ഫാ. തോമസ് തോട്ടുങ്കല്‍, ഫാ.ഏബ്രഹാം എരിമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.