പാലാ: ഒറീസയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കും നേരേയുണ്ടായ ആക്രമണങ്ങള്‍ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാജ്യവ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി.

‌വന്ദ്യവൈദികന്‍ ഉള്‍പ്പെടെയുള്ളവരെയാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഒരു ജനാധിപത്യ രാജ്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ന്യായീകരിക്കപ്പെടാവുന്നതല്ല. കന്യാസ്ത്രീകള്‍ക്കും കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ക്കും നേരിടേണ്ടിവന്നത് ക്രൂരമായ അക്രമവും മാനസിക പീഡനവുമാണ്.

തൊഴില്‍ പരിശീലനത്തിന്‍റെ ഭാഗമായി പോവുകയായിരുന്ന കുട്ടികളും ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീയുമാണ് ബറാമ്പൂരില്‍ ആക്രമിക്കപ്പെട്ടത്. ക്രൈസ്തവര്‍ക്കെതിരേയുള്ള എല്ലാ കടന്നുകയറ്റങ്ങളെയും അപലപിക്കാനും കുറ്റവാളികള്‍ക്കെതിരേ നടപടികളെടുക്കാനും അവരെ മാതൃകാപരമായി ശിക്ഷിക്കാനും നിയമ നീതിന്യായ സംവിധാനങ്ങള്‍ തയാറാവണമെന്ന് പാലാ രൂപതാസമിതി ആവശ്യപ്പെട്ടു.

‌രൂപത പ്രസിഡന്‍റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗം രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത ട്രഷറര്‍ ജോയ് മാത്യു കണിപറമ്പില്‍, ആന്‍സമ്മ സാബു, സി.എം. ജോര്‍ജ്, പയസ് കവളംമാക്കല്‍, ജോണ്‍സണ്‍ ചെറുവള്ളി, രാജേഷ് പാറയില്‍, ജോണ്‍സണ്‍ വീട്ടിയാങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.