കടുത്തുരുത്തി: കടുത്തുരുത്തി ഡിവിഷനിലെ വിവിധ പ്രദേശങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ ജില്ലാപഞ്ചായത്ത് 65 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തന്‍കാലാ അറിയിച്ചു.

ഡിവിഷന്‍ അതിര്‍ത്തിയിലെ കടുത്തുരുത്തി, ഞീഴൂര്‍, മുളക്കുളം, തലയോലപ്പറമ്പ്, മാഞ്ഞൂര്‍, കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലെ 52 കേന്ദ്രങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.

അനുദിക്കപ്പെട്ട 65 ലക്ഷം രൂപയില്‍ 10 ലക്ഷം രൂപ പട്ടികജാതി കോളനികളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് വിനിയോഗിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പറഞ്ഞു.

ഇതില്‍ ഞീഴൂര്‍ പഞ്ചായത്തിലെ പാട്ടുപുര അമ്പലം ജംഗ്ഷന്‍, തുരുത്തിപ്പള്ളി ജംഗ്ഷന്‍, വട്ടക്കുന്ന് കവല, വട്ടീന്തുകവല, ആലുംമേല്‍ക്കാവ് ക്ഷേത്രമൈതാനം തുടങ്ങിയ അഞ്ചു കേന്ദ്രങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച് സ്വിച്ച് ഓണ്‍ ചെയ്ത് കഴിഞ്ഞു. ബാക്കി ലൈറ്റുകള്‍ വിവിധ പഞ്ചായത്തുകളിലായി ഉടന്‍തന്നെ സ്ഥാപിക്കുമെന്നും ജോസ് പുത്തന്‍കാലാ അറിയിച്ചു.