മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ കോസ്‌വേ ജംഗ്ഷന് സമീപം വൻ തീപിടിത്തം. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മുകളിലത്തെ നിലയിൽ ഇന്നലെ വൈകുന്നേരം ഏഴോടെയാണ് അഗ്നിബാധയുണ്ടായത്.

ഹരിത കർമസേനാംഗങ്ങൾ വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഈ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സമീപത്ത് നിരവധി കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ഈ ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതിനാർ വലിയ ദുരന്തം ഒഴിവായി.

കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നാട്ടുകാരുടെ നേതൃത്വത്തിൽ എരുമേലി ഭാഗത്തുനിന്നു വന്ന വാഹനങ്ങൾ കോസ്‌വേ ജംഗ്ഷനിലൂടെ തിരിച്ചുവിട്ട് ഗതാഗതം നിയന്ത്രിച്ചു. തീപിടിത്തത്തെത്തുടർന്ന് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.

മുൻപും സമാനമായ
രീതിയിൽ അപകടം

രണ്ടു വർഷം മുമ്പുവരെ മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപം കർഷക ഓപ്പൺ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലായിരുന്നു ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവിടെയുണ്ടായ അഗ്നിബാധയിൽ കെട്ടിടം പൂർണമായും തകർന്നു. ഇന്നും ഈ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്. മതിയായ സുരക്ഷ ഇല്ലാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്നത് വലിയ അപകടങ്ങൾക്കാണ് ഇടയാക്കുന്നത്.