പൊൻകുന്നം: അവധിദിനം വെറുതേ കളിച്ചും രസിച്ചും മൊബൈൽ കണ്ടും തീർക്കുകയല്ല ഇവർ. കൂട്ടുകാരായ ഒൻപതാം ക്ലാസ് വിദ്യാർഥികൾ നവീൻ ടി. ലെനിൻ, അഭിഷേക് അശോകൻ, എട്ടാം ക്ലാസുകാരൻ കെ.എ. അഭിനവ് ദേവ്, ഏഴാം ക്ലാസുകാരൻ ടി.എസ്. നവനീത് എന്നിവർ ചേർന്ന് റോഡിൽ പൈപ്പിട്ട് ഉണ്ടായ കുഴിയടച്ച് മാതൃകയായി.

പൊൻകുന്നം-കാവാലിമാക്കാൽ റോഡിന് കുറുകേ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പിട്ട ഭാഗം കോൺക്രീറ്റോ ടാറോ ചെയ്യാതെ കിടന്നിരുന്നു. ഇവിടമാണ് വിദ്യാർഥികളായ ഈ സുഹൃത്തുക്കൾ ചേർന്ന് കല്ലും മണ്ണും ഇട്ടു നികത്തി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.

സ്‌കൂൾ വണ്ടികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്‍റെ ഈ ഭാഗത്തെ കുഴി കാരണം വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇവർ സമീപത്തെ വീടുകളിൽ പോയി മണൽ, സിമെന്‍റ്, മെറ്റിൽ ഉൾപ്പെടെ ശേഖരിച്ചു കൊണ്ടുവന്നാണ് കോൺക്രീറ്റ് ചെയ്തത്.

ആറുമാസം മുമ്പ് ഇവർ ഇവിടം കല്ലും മണ്ണും ഇട്ട് നികത്തിയിരുന്നു. ഇത് വീണ്ടും നശിച്ചതോടെയാണ് കോൺക്രീറ്റ് ചെയ്യാൻ തയാറായത്.