കുമരകം: കോണത്താറ്റ് പാലം നിർമാണത്തിന്‍റെ ഭാഗമായി യാത്രാ ദുരിതത്തിൽ വലയുകയാണ് കുമരകം നിവാസികൾ. ഭാരമേറിയ സ്കൂൾ ബാഗും തൂക്കി ഒരു ബസിൽനിന്നു മറ്റൊരു ബസിലേക്കുള്ള വിദ്യാർഥികളുടെ യാത്ര ദയനീയ കാഴ്ചയാണ്. മഴ പെയ്താൽ പിന്നെ യാത്ര കൂടുതൽ ദുഷ്കരമാകും.

യാത്രാദുരിതം പരിഹരിക്കാൻ രാവിലെയും വൈകുന്നേരവും താത്കാലിക ബണ്ടിലൂടെ ബസുകൾ സമയബന്ധിതമായി കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് കളക്ടർ, പഞ്ചായത്ത് പ്രസിഡന്‍റ്, എസ്എച്ച്ഒ എന്നിവർക്ക് പരാതി നൽകുമെന്ന് സിപിഐ കുമരകം ലോക്കൽ സെക്രട്ടറി എ.പി. സലിമോൻ പറഞ്ഞു.

അട്ടിപ്പീടിക , കൊഞ്ചുമട പ്രദേശങ്ങളിലെ യാത്രാദുരിതം പരിഹരിക്കാനും ഇതിലൂടെ സാധ്യമ കുമെന്നാണ് വിലയിരുത്തൽ. സ്വകാര്യ ബസുടമകളിൽ പലരും ഈ ആശയത്തോട് അനുകൂലമായിയാണ് പ്രതികരിച്ചത്. അനന്തമായി നീളുന്ന നിർമാണപ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങളുടെ ദുരിതയാത്രയും തുടരുകയാണ്.