ചങ്ങനാശേരി: എന്‍എച്ച്-183 (എംസി റോഡ്) ടാറിംഗ് പൂര്‍ത്തീകരിച്ചിട്ട് ഒന്നരമാസം പിന്നിട്ടിട്ടും റോഡില്‍ സിഗ്നലുകള്‍ സ്ഥാപിക്കാന്‍ കാലതാമസം നേരിടുന്നതായി ആക്ഷേപം. ചങ്ങനാശേരി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഉള്‍പ്പെടെ റോഡില്‍ അപകടം പതിയിരിക്കുന്നു. അധികൃതര്‍ നിസംഗ നിലപാടിലെന്ന് ആക്ഷേപം.

സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട ഈ റോഡിലെ സിഗ്നലുകളും സീബ്രാലൈനുകളും മാഞ്ഞിട്ട് അഞ്ചുവര്‍ഷത്തിലേറെക്കാലമായി. ഇതുമൂലം നൂറുകണക്കിനു വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന യാത്രക്കാരാണ് ദുരിതപ്പെടുന്നത്. ഏറെ തിരക്കുള്ള ഈ ജംഗ്ഷനില്‍ ഒരു ഹോംഗാര്‍ഡോ പോലീസുകാരനോ ഡ്യൂട്ടിയിലുണ്ടെങ്കിലും ഇത് യാത്രക്കാരുടെ സുരക്ഷയ്ക്ക് പര്യാപ്തമാകുന്നില്ല.

റോഡ് നവീകരണത്തിനു 2023ല്‍ പദ്ധതിയിട്ടെങ്കിലും കാലതാമസം നേരിടുകയായിരുന്നു. ഒന്നരമാസംമുമ്പ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും ഡിവൈഡര്‍ ലൈനുകളും സീബ്രാക്രോസിംഗുകളുമുള്‍പ്പെടെ സുരക്ഷാസംവിധാനങ്ങളും സ്ഥാപിച്ചിട്ടില്ല. ഇതുമൂലം പെരുന്ന, നഗരസഭ, കെഎസ്ആര്‍ടിസി, എസ്ബി കോളജ്, മതുമൂല, വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്‌കൂള്‍, തുരുത്തി, പുന്നമൂട് ജംഗ്ഷനുകൾ അപകടക്കെണികളായി തുടരുകയാണ്.

മഴ തോരുന്ന സമയം നോക്കി ഈ റോഡില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യം ഉന്നയിച്ച് രാഷ്‌ട്രീയ സംഘടനകള്‍ രംഗത്തുവരാന്‍ ആലോചിക്കുന്നുണ്ട്.