അടിമാലി: പാംബ്ല അണക്കെട്ടില്‍ കണ്ടെത്തിയ മൃതദേഹം പനംകൂട്ടി സ്വദേശി കാട്ടുവിളയില്‍ ബെഞ്ചമിന്‍ വിന്‍സന്‍റിന്‍റേതാണെന്നു പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ കഴിഞ്ഞ മാസം 27ന് പനംകുട്ടി ചപ്പാത്തില്‍നിന്നു പുഴയിലേക്കു ചാടിയിരുന്നു.

പനംകുട്ടി കമ്പിളിക്കണ്ടം റോഡ്, ദേശിയപാത 185ല്‍ സംഗമിക്കുന്ന ഭാഗത്തുള്ള പനംകൂട്ടി ചപ്പാത്തില്‍നിന്നാണ് ബെഞ്ചമിന്‍ പുഴയിലേക്കു ചാടിയത്. കനത്ത മഴയെത്തുടര്‍ന്ന് മുതിരപ്പുഴയാറ്റില്‍ ശക്തമായ വെള്ളമൊഴുക്കുണ്ടായിരുന്നു. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതിനു ശേഷമാണ് ഇന്നലെ പാംബ്ല അണക്കെട്ടില്‍നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്കെത്തിച്ചു നടത്തിയ തുടര്‍ നടപടികളിലാണ് മൃതദേഹം പനംകൂട്ടി സ്വദേശിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.