കൊച്ചി: കാലവര്‍ഷം എത്താറായിട്ടും നഗരത്തിലെ കനാലുകളിലെ പോള നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

തോടുകളുടെ ചെളിനീക്കുന്നതിനും പോളയും പായലുകളും നീക്കം ചെയ്യുന്നതിനും സിഎസ്എംഎല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികള്‍ മുടക്കി വീഡ് കട്ടറും, സില്‍റ്റു പുഷറും വാങ്ങിയിട്ടും അതൊന്നും വേണ്ടവിധത്തില്‍ വിനിയോഗിക്കുന്നില്ലെന്ന് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറയും പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ചൂണ്ടിക്കാട്ടി.

സമയബന്ധിതമായി കനാലുകളും തോടുകളും വൃത്തിയാക്കിയില്ലെങ്കില്‍ ചെറിയ മഴയില്‍പ്പോലും വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതകള്‍ ഉണ്ടെന്നും ഇരുവരും പറഞ്ഞു.