നെടുന്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുന്പാശേരി ഹജ്ജ് ക്യാന്പിന് നാളെ തുടക്കമാകും. വിമാനത്താവളത്തോട് ചേർന്ന സിയാൽ അക്കാദമിയിൽ ക്യാന്പിന്‍റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഹജ്ജ് തീർഥാടകർക്കായി ഇത്തവണയും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സിയാൽ അക്കാദമിയിലെ കെട്ടിടങ്ങൾക്ക് പുറമെ താത്കാലിക പന്തൽ കൂടി ഒരുക്കിയാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 1.30 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് താത്കാലിക പന്തൽ ഒരുക്കിയിരിക്കുന്നത്.

വോളണ്ടിയർമാർ ഇന്ന് ക്യാന്പിൽ എത്തി സജ്ജരാകും. വെള്ളിയാഴ്ച്ച വൈകിട്ട് 5.55 നാണ് നെടുന്പാശേരിയിൽ നിന്നുള്ള ആദ്യ സംഘം തീർഥാടകർ മക്കയിലേക്ക് യാത്രയാകുന്നത്. ഇവർ നാളെ ഹജ്ജ് ക്യാന്പിൽ എത്തിച്ചേരും.