മൂവാറ്റുപുഴ: നഗരവികസനവുമായി ബന്ധപ്പെട്ട് ജല അഥോറിറ്റി ആവശ്യപ്പെട്ട സമയം അനുവദിച്ചിട്ടും പൈപ്പ് പണികൾ പൂർത്തീകരിക്കാത്തതിൽ ജല അഥോറിറ്റിയുടെ പ്രവൃത്തിയിൽ അതൃപ്തി രേഖപ്പെടുത്തി മാത്യു കുഴൽനാടൻ എംഎൽഎ. മുന്പ് എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സംയുക്ത വകുപ്പുകളുടെ യോഗത്തിൽ 20 ദിവസത്തിനകം ജല അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൂർത്തീകരിക്കാമെന്ന് എംഎൽഎക്ക് ഉറപ്പു നൽകിയിരുന്നു.

എന്നാൽ 20 ദിവസം നാളെ പൂർത്തീകരിക്കുമെന്നിരിക്കെ ജോലികളുടെ വിലയിരുത്തലിനായി എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ വീണ്ടും അധിക സമയം ജല അഥോറിറ്റി ആവശ്യപ്പെട്ടതിനെ തുടർന്നാണ് എംഎൽഎ നീരസം പ്രകടമാക്കിയത്. ഡക്ടിനു മുകളിലെ സ്ലാബുകൾ ഹിറ്റാച്ചി ഉപയോഗിച്ച് മാറ്റിയാണ് പൈപ്പുകൾ ഡക്റ്റിനുള്ളിൽ ഇറക്കുന്നത്.

നഗരത്തിലെ ട്രാഫിക് തിരക്കു മൂലം പലപ്പോഴും ഇത് ഉദ്ദേശിക്കുന്ന വേഗതയിൽ പൂർത്തീകരിക്കാൻ കഴിയാത്തതും, കരാറുകാരൻ നേരിടുന്ന തൊഴിലാളികളുടെ എണ്ണത്തിലെ പരിമിതിയുമാണ് സമയബന്ധിതമായി പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചതെന്ന് ജല അഥോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

നിലവിൽ ജല അഥോറിറ്റിയുടെ മൂന്ന് സംഘങ്ങളാണ് ജോലിക്കുള്ളത്. ജോലിക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ നിർദേശിച്ചു. പൈപ്പ് ലൈനുകൾ പൂർണമായി മാറാത്തത് റോഡ് നിർമാണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കെആർഎഫ്ബി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

റോഡ് പണികൾ പുരോഗമിക്കുന്പോൾ നിരന്തരം പൈപ്പുകൾ പൊട്ടുന്നത് മൂലം റോഡുകൾ മുറിച്ച് മാറ്റി വീണ്ടും നിർമിക്കേണ്ട സാഹചര്യം പലയിടങ്ങളിൽ ഉണ്ടാകുന്നതായും ഇതുകൂടി കണക്കിലെടുത്ത് പൈപ്പ് ലൈനുകളെ കൂടുതൽ ബാധിക്കാത്ത രീതിയിലാണ് നിലവിൽ നിർമ്മാണം ക്രമീകരിക്കാൻ കഴിയുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കെആർഎഫ്ബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജെ. സിജി, ജല അഥോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷാനു പോൾ, കരാറുകാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.