കാലടി: മലയാറ്റൂർ ഇല്ലിത്തോടിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ വീട് തകർന്നു. വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ക്ഷീരകർഷകനായ ഇല്ലിത്തോട് സ്വദേശി പുലയിരുംകുടി ശശിയുടെ വീടിനു നേരെയാണ് തിങ്കളാഴ്ച രാത്രി കാടിറങ്ങി വന്ന ആനകൾ ആക്രമണം നടത്തിയത്. വീടിന്‍റെ ഭിത്തിയിടിഞ്ഞ് ശശിയുടെ ഭാര്യ വിജിയുടെ ശരീരത്തിൽ വീഴുകയായിരുന്നു. പരിക്കേറ്റ വിജിയെ പോലീസും വനപാലകരും വാർഡ് മെമ്പർ ലിജിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.

തിങ്കളാഴ്ച രാത്രി 11ഓടെയാണ് ആക്രമണമുണ്ടായത്. സമീപത്ത് ഒരു ഗുണ്ടു പൊട്ടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ ശശി അവിടെയുള്ളവരോട് പൊയ്ക്കൊളളാൻ പറഞ്ഞു തിരിഞ്ഞപ്പോഴേക്കും ആനകളുടെ അലർച്ച കേട്ടു.

ശശി ഓടി വീടിനകത്തേക്ക് കയറി. കൂട്ടമായി എത്തിയ ആനകളിൽ ഒന്നാണ് വീടിനുനേരെ തിരിഞ്ഞത്. വീട് ഉന്തി മറിച്ചിടാനുള്ള ശ്രമത്തിനിടയിൽ വാതിലിന്‍റെ കട്ടിള ശശിയുടെ തലയിൽ വീണു. പിന്നാലെയാണ് മുൻഭാഗത്തെ ഭിത്തി ഇടിഞ്ഞു വീണത്. ഇതിനുശേഷം ആനകൾ പിൻവാങ്ങി.

സംഭവമറിഞ്ഞു വന്ന വനപാലകരും നാട്ടുകാരും ചേർന്ന് ഒച്ചവച്ച് ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചുവിട്ടു. കാലങ്ങളായി ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. കാടിറങ്ങി രുന്ന ആനകൾ പല പ്രാവശ്യം ഈ പ്രദേശത്ത് ആക്രമണമഴിച്ചുവിടുകയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.