പറവൂർ: ചെറിയപ്പിളളി പുളിക്കൽ ശ്രീഭദ്രകാളി ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നു ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശികളായ മൂന്നു പേരെ പോലീസ് പിടികൂടി.

മുർഷിദബാദ് സ്വദേശികളായ രാംജൻ സർക്കാർ (34), സഹിനൂർ ഇസ്ലാം (34), ബാപ്പൻ മണ്ഡൽ (26) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാത്രിയാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്.

രണ്ട് ലക്ഷം രൂപ വിലവരുന്ന പഞ്ചലോഹ സ്തംഭം, 38 നിലവിളക്കുകൾ, സ്വർണം, വെള്ളി രൂപങ്ങളും പണവും ഉള്ള ഭണ്ഡാരങ്ങൾ, നാല് വെങ്കല കുടം, മൂന്നു വടി ചിലമ്പുകൾ, തൂക്ക് വിളക്ക്, പൂജാ നിവേദ്യപാത്രങ്ങൾ, പിച്ചളക്കുടങ്ങൾ എന്നിങ്ങനെ ക്ഷേത്രത്തിലെ ഒട്ടുമിക്ക സാധനങ്ങളും ഇവർ മോഷ്ടിച്ചിരുന്നു.

ആക്രി പെറുക്കാനെന്ന വ്യാജേന പകൽ സമയങ്ങളിൽ സ്ഥലങ്ങൾ നിരീക്ഷിച്ച് നടന്ന ശേഷം രാത്രിയിലെത്തി കവർച്ച നടത്തുകയാണ് പ്രതികളുടെ രീതി.

മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, പോലീസ് ഇൻസ്‌പെക്ടർ ഷോജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.