കൊച്ചി: ബിസിനസ്, സംരംഭക സാധ്യതകളെക്കുറിച്ച് പഠിക്കാൻ കെഎംഎ പ്രതിനിധി സംഘം വിയറ്റ്നാമിൽ സന്ദർശനം നാലു ദിവസത്തെ സന്ദർശനം നടത്തി. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ബിസിനസ് സഹകരണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി വ്യാവസായിക സന്ദർശനങ്ങൾ,

നെറ്റ്‌വർക്കിംഗ് സെഷനുകൾ, തന്ത്രപരമായ ചർച്ചകൾ എന്നിവ നടത്തിയ പ്രസിഡന്‍റ് ബിബു പുന്നൂരാന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വിയറ്റ്നാമിലെ പ്രധാന വ്യവസായങ്ങളെക്കുറിച്ചും നിക്ഷേപ അവസരങ്ങളെക്കുറിച്ചും നേരിട്ടറിഞ്ഞു.

വിയറ്റ്നാമിലെ ഇന്ത്യൻ ബിസിനസ് ചേംബറിലെ (ഇൻചാം) സെക്രട്ടറി ദുയി ക്വിയുടെ സഹകരണത്തോടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ വിജേഷ് എംവി, പിയൂഷ് റാത്തോർ എന്നിവരാണ് പരിപാടി ഏകോപിപ്പിച്ചത്.

അതത് രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും പദ്ധതികൾ വികസിപ്പിക്കുന്നതിനും കെ എംഎയും ഇൻചാമും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, അറിവ് കൈമാറ്റം എന്നിവ സുഗമമാക്കുന്നതിനായി ഇരു സംഘടനകളും യോജിച്ച് പ്രവർത്തിക്കും.