മൂവാറ്റുപുഴ: നഗര റോഡുകളുടെ നിർമാണത്തിലെ അനാസ്ഥയും മെല്ലെപ്പോക്കും ചൂണ്ടിക്കാട്ടി മർച്ചന്‍റ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾക്ക് തുടക്കമായി. ഇന്നലെ കച്ചേരിത്താഴത്ത് വാ മൂടിക്കെട്ടി സൂചനാ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

90 ദിവസമെന്ന് പറഞ്ഞു തുടങ്ങിയ നഗരവികസനത്തിന്‍റെ ജോലികൾ 30 ദിവസം പിന്നിട്ടപ്പോഴും കാര്യമായി ഒന്നും നടക്കാതെവരികയും വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ മൂലം പണി അനന്തമായി നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മർച്ചന്‍റ്സ് അസോസിയേഷന്‍റെ പ്രതിഷേധം.

നഗരത്തിലെ ആശുപത്രികളും നിരവധി വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചകൾ പിന്നിടുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് അജ്മൽ ചക്കുങ്ങൽ പറഞ്ഞു.

റോഡ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനോ കൃത്യമായ ഏകോപനം നടത്താനോ ബന്ധപ്പെട്ടവർ ശ്രമിക്കാത്തതാണ് പ്രവർത്തനങ്ങൾ അനന്തമായി നീളാൻ കാരണം. നിർമാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ തൊഴിലാളികളെയും യന്ത്രസാമഗ്രികളും ഉപയോഗിച്ച് വേഗത്തിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മർച്ചന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

മർച്ചന്‍റ്സ് അസോസിയേഷന് പിന്തുണയുമായി മുൻ എംഎൽഎ ബാബു പോളും സമരവേദിയിൽ എത്തി. കരാർ വ്യവസ്ഥകൾ പാലിച്ച് നിർമാണം നടത്താൻ ആവശ്യമായ മെറ്റൽ ലഭ്യമാക്കാൻ കാലതാമസമെടുക്കും. അതുവരെ പ്രവൃത്തികൾ മുടങ്ങുമെന്നാണ് അധികൃതരിൽനിന്നു മനസിലാവുന്നതെന്നും മർച്ചന്‍റ്സ് അസോസിയേഷൻ ആരോപിച്ചു.

നിലവിൽ പ്രവർത്തികൾ ചെയ്ത ഭാഗം ടാർ ചെയ്യാൻ കരാറുകാരൻ ശ്രമിക്കുന്നില്ല. മാനുവൽ അനുസരിച്ചുള്ള മെറ്റിൽ മൂവാറ്റുപുഴയിലില്ല. നിർമാണവേലയ്ക്കായി ക്രഷറിൽ മെറ്റൽ ഉണ്ടാക്കി ടെസ്റ്റ് നടത്തി അംഗീകാരം ലഭിച്ചാൽ മാത്രമേ നിലവിൽ പണി തീർന്നിടത്ത് ടാർ ചെയ്യാനുള്ള അനുവാദം കിട്ടു.

കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ഈ അവസ്ഥയ്ക്ക് കാരണം. അടിയന്തരമായി പണിതീർന്ന ഇടങ്ങളിൽ ടാറിംഗ് ചെയ്തില്ലെങ്കിൽ അനിശ്ചിത സമരമാർഗങ്ങൾ മറ്റ് സംഘടനകളുമായി ചേർന്ന് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ വൈസ് പ്രസിഡന്‍റ് മഹേഷ് കമ്മത്ത് അധ്യക്ഷത വഹിച്ചു.