കൊച്ചി: ട്രെയിനുകളില്‍ വിതരണത്തിനുള്ള ഭക്ഷണം പാകംചെയ്യുന്ന കടവന്ത്രയിലെ കേറ്ററിംഗ് സ്ഥാപനത്തില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയ സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ ഹോട്ടലുകളിലും മെസുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും കര്‍ശന പരിശോധനയ്‌ക്കൊരുങ്ങി കോര്‍പറേഷന്‍.

നിലവില്‍ നടന്നുവരുന്ന പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്‌റഫ് പറഞ്ഞു.

പഴകിയ ഭക്ഷണം കണ്ടെത്തി അടച്ചുപൂട്ടിച്ച സ്ഥാപനത്തിന് ഇന്നലെ നോട്ടീസ് നേരിട്ട് കൈമാറി. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് അല്ലാതെ ഒരു കാറ്ററിംഗ് സ്ഥാപനം നടത്തുന്നതിനാവശ്യമായ യാതൊരുവിധ ലൈസന്‍സുകളോ മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല.

നോട്ടീസില്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ച് ആവശ്യമായ ലൈസന്‍സുകള്‍ വാങ്ങിയശേഷം മാത്രമേ സ്ഥാപനം തുറുന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂ എന്നും അഷറഫ് പറഞ്ഞു.