തൃപ്പൂണിത്തുറ: കേബിൾ ഇടാൻ കുഴിക്കുന്നതിനിടെ കുടത്തിൽനിന്ന് ലഭിച്ച മാലയാണെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നൽകി എരൂരിലെ വ്യാപാരിയിൽനിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് തട്ടിപ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു. തങ്ങൾ നഗരത്തിന്‍റെ പല ഭാഗത്തും കേബിൾ കുഴിക്കുന്നവരാണെന്നും ആ സമയം കിട്ടിയ കുടത്തിൽ നിന്നുമാണ് മാല ലഭിച്ചതെന്നും പ്രതികൾ വ്യാപാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു.

ആദ്യം സ്വർണ മാലയുടെ ഒരു ഭാഗം മുറിച്ച് നൽകി പരിശോധിക്കാൻ ആവശ്യപ്പെട്ടു. പ്രതികൾ നൽകിയത് സ്വർണ മാല തന്നെയാണെന്ന് വ്യാപാരിയും ഉറപ്പുവരുത്തി. മാല 10 പവനോളം ഉണ്ടെന്നും കടയിൽ വിൽക്കാൻ താൽപ്പര്യമില്ലെന്നും രണ്ട് ലക്ഷം രൂപ തന്നാൽ മാല തരാമെന്നും ഇവർ പറഞ്ഞു.

തുടർന്ന് പൈസ നൽകിയപ്പോൾ സ്വർണ മാല മാറ്റിയശേഷം ഇവർ മുക്കുപണ്ടം വ്യാപാരിക്ക് നൽകുകയായിരുന്നു. സംഭവത്തിൽ ഹിൽപാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.