കൊച്ചി: കൊച്ചിയിലെ ഭക്ഷ്യസുരക്ഷാ പരിശോധനകളില്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അലംഭാവം കണിക്കുന്നതായി മേയര്‍ എം. അനില്‍കുമാര്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന് പ്രശ്‌നപരിഹാരം ഒരുക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ പഴകിയ ഭക്ഷണം കടവന്ത്രയില്‍ പിടികൂടിയതിന് പിന്നാലെ ഇന്നലെ രാവിലെയായിരുന്നു പരിശോധനകള്‍ സംബന്ധിച്ച മേയറുടെ പ്രതികരണം.

പരിശോധന നടത്താന്‍ സഹകരണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും ഫുഡ് സേഫ്റ്റി കമ്മീഷണര്‍ തയാറായില്ലെന്നും, ഇതുചൂണ്ടിക്കാടി ആരോഗ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.

പ്രതികരണം വാര്‍ത്തയായതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണര്‍ മേയറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയും പരസ്പരം സഹകരിച്ചുള്ള പരിശോധനകള്‍ക്ക് ധാരണയിലെത്തുകയുമായിരുന്നു. പ്രശ്‌നപരിഹാരമായതോടെ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കില്ലെന്ന് മേയര്‍ അറിയിച്ചു.