കൊച്ചി: ജില്ലയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത് 112 പോക്‌സോ കേസുകള്‍. സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,201 ആണ്.

80 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം റൂറല്‍ പരിധിയിലാണ് ജില്ലയിലെ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സിറ്റി പരിധിയില്‍ 32 കേസുകളുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം റൂറലില്‍ 270 കേസുകളും സിറ്റി പരിധിയില്‍ 167 കേസുകളുമാണ് ഉണ്ടായത്.

തിരുവനന്തപുരം -174, കൊല്ലം -100, പത്തനംതിട്ട -76, ആലപ്പുഴ -73, കോട്ടയം -52, ഇടുക്കി -51, തൃശൂര്‍ -103, പാലക്കാട് -60, മലപ്പുറം -117, കോഴിക്കോട് -123, വയനാട് -48, കണ്ണൂര്‍ - 57, കാസര്‍ഗോഡ് -55 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രിജസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം.
പ്രതികളായവരില്‍ ഭൂരിഭാഗം പേരും മുതിര്‍ന്നവരാണ്.

ഇതരസംസ്ഥാനക്കാര്‍ക്ക് പുറമേ ഇരകളുടെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളുമാണ് ഒട്ടുമിക്ക കേസുകളിലും പ്രതിസ്ഥാനത്ത്. ഇതിനുപുറമേ പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമം, നഗ്‌നതാ പ്രദര്‍ശനം തുടങ്ങിയ നിരവധി കേസുകളും വര്‍ധിക്കുകയാണ്.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷം തോറും വര്‍ധിക്കുന്നതായാണ് പോലീസിന്‍റെ കണക്കുകളും പറയുന്നത്. കഴിഞ്ഞ വര്‍ഷം 4594 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.