പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈലിൽ അഞ്ചു വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. പ്രതിയുടെ ബന്ധുവിന്‍റെ കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്.

50 ഗ്രാം കഞ്ചാവുമായി ചെമ്പറക്കിയിൽ നിന്നും പിടിയിലായയാളുടെ മൊബൈലിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. ചോദ്യം ചെയ്യലിൽ ഇയാൾ ലഹരിക്ക് അടിമയാണെന്ന് കണ്ടെത്തി. ഇതോടെയാണ് ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

നാളുകളായി ഈ ബന്ധുവിന് ഒപ്പമാണ് ഇയാൾ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അതിനാൽ തന്നെ കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരിക്കാം എന്നാണ് പോലീസ് നിഗമനം. കഞ്ചാവ് കേസിനൊപ്പം ഇയാൾക്കെതിരെ പോക്‌സോ കേസ് കൂടി ചുമത്തി.