ഇലഞ്ഞി: കുപ്രസിദ്ധ അന്പല മോഷ്ടാവ് പനച്ചിപ്പാറ സുരേഷ് കൂത്താട്ടുകുളം പോലീസ് പിടിയിൽ. ഇലഞ്ഞി പഴന്തുരുത്ത് മഹാദേവക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലാണ് നിലന്പൂർ സ്വദേശി പനച്ചിപ്പാറ കുന്നുമ്മേൽ സുരേഷ് ചെല്ലപ്പൻ (63) പിടിയിലായത്.

പ്രതിയെ കൂത്താട്ടുകുളം പോലീസ് ക്ഷേത്രത്തിൽ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ എട്ടിന് പുലർച്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്‍റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഓഫീസ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 15,920 രൂപയും സിസിടിവി ഹാർഡ് ഡിസ്കും മോഷണം പോയിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ ഓഫീസ് ജീവനക്കാരൻ ശിവകുമാറാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.

ഓഫീസിന്‍റെ മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ക്ഷേത്ര ഭാരവാഹികൾ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മോഷണം നടത്തിയിരിക്കുന്ന ശൈലിയിലൂടെ പ്രതിയെക്കുറിച്ചുള്ള സൂചന ആദ്യദിവസം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

മോഷണ കേസുകളിൽ പോലീസ് പിടികൂടിയ ശേഷം ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജിന്‍റെ നിർദേശപ്രകാരം കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജു ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.