കൊച്ചി: എറണാകുളം മാര്‍ഷലിംഗ് യാര്‍ഡിനെ നാല് പ്ലാറ്റ്‌ഫോമുകളുള്ള ഒരു പുതിയ ടെര്‍മിനലായി വികസിപ്പിച്ച് മെട്രോ, റോഡ്, ജല ഗതാഗതം ഉള്‍പ്പെടെ മള്‍ട്ടിമോഡല്‍ ഗതാഗത സംവിധാനവുമായി സംയോജിപ്പിക്കണമെന്ന് ഹൈബി ഈഡന്‍ എംപി. തിരുവനന്തപുരത്ത് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിംഗിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് എംപി ഈ ആവശ്യം മുന്നോട്ടു വച്ചത്.

മെട്രോ റെയില്‍, വാട്ടര്‍ മെട്രോ, വൈറ്റില മൊബിലിറ്റി ഹബ് എന്നിവയുമായുള്ള സാമീപ്യം ഇവിടെ ഒരു മള്‍ട്ടിമോഡല്‍ ഗതാഗത സംവിധാനമായി സംയോജിപ്പിക്കുന്നതിന് വളരെയധികം സാധ്യതകളുണ്ട്. സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് പരിഹരിക്കുന്നതിന് മാര്‍ഷലിംഗ് യാര്‍ഡിനെ നാല് പ്ലാറ്റ്‌ഫോമുകളുള്ള ഒരു പുതിയ ടെര്‍മിനലായി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

കൂടുതല്‍ പിറ്റ് ലൈനുകളും സ്റ്റേബിളിംഗ് ലൈനുകളും നിര്‍മിച്ച് നിലവിലുള്ള കോച്ചിംഗ് ഡിപ്പോ വികസിപ്പിക്കണം. എറണാകുളം മാര്‍ഷലിംഗ് യാര്‍ഡില്‍ പുതിയ ടെര്‍മിനല്‍ വികസിപ്പിക്കുന്ന കാര്യം പരിശോധനയിലാണെന്ന് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ പറഞ്ഞു.