ആലുവ: ജനസേവ ശിശുഭവനിലെ ആദ്യ അംഗമായെത്തിയ ശിവ മുരുകേശ് വിവാഹിതനായി. ഇടുക്കി പൂപ്പാറ പുത്തൻപുരയ്ക്കൽ വീട്ടിൽ ജയൻ - മുരുകേശ്വരി ദമ്പതികളുടെ മകൾ കാർത്തികയാണ് വധു.

ആലുവ മഹാദേവ ക്ഷേത്രത്തിലാണ് ഇരുവരും വിവാഹിതരായത്. ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 1999 ൽ ജനസേവ ശിശുഭവൻ ആരംഭിച്ചപ്പോഴുള്ള ആദ്യ ബാച്ചിൽപ്പെട്ട കുട്ടിയായിരുന്നു ശിവ.

ഹൈസ്കൂൾ തലം തുടങ്ങി കോളജ് വരെ നിരവധി ഫുട്ബോൾ ടൂർണമെന്‍റുകളിൽ പങ്കെടുക്കുകയും ക്യാപ്റ്റൻ സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്. ദീർഘകാലം ജനസേവ ബോയ്സ് ഹോമിലെ കുട്ടികളുടെ ഗ്രൂപ്പ് ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്.

ജനസേവ ശിശുഭവന്‍റെ അഭിമാനമായ ബികോം ബിരുദധാരിയായ ശിവ മുരുകേഷ് ഇപ്പോൾ കേരള പോലീസിൽ പാലാരിവട്ടം സ്റ്റേഷനിലെ സിപിഒ ആണ്. ജനസേവ ഫുട്ബോൾ അക്കാദമിയിലെ ചിട്ടയായ കായികപരിശീലനം ശിവയെ പോലീസ് സെലക്ഷനും സഹായിച്ചു.