മൂവാറ്റുപുഴ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആവോലി ആനിക്കാട് കുപ്ലിക്കുടിയിൽ ഡില്ലിറ്റ് (30)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കല്ലൂർക്കാട്, പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാകതശ്രമം, ദേഹോപദ്രവം, വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങി നിരവധി കേസുകളിൽ ‍ഇയാൾ പ്രതിയാണ്.

2025 ഫെബ്രുവരിയിൽ മൂവാറ്റുപുഴ ലതാ സ്റ്റാൻഡിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതോടെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഈ കേസിലെ മറ്റ് പ്രതികളായ, അമൽ രാജ്, അമൽനാഥ് എന്നിവരെ മുൻ ആഴ്ചകളിൽ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു.

മൂവാറ്റുപുഴ സിഐ ബേസിൽ തോമസ്, എസ്ഐ പി.ബി. സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.