കോതമംഗലം : കോതമംഗലത്ത് കൂടുതൽ കോടതികൾ അനുവദിക്കണമെന്ന ആവശ്യം ശക്തം. നിലവിൽ മജിസ്ട്രേറ്റ് കോടതിയും മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുമടക്കം രണ്ട് കോടതികളാണ് കോതമംഗലത്തുള്ളത്. ഇതിനു പുറമെ കുടുബ കോടതിയുടെ സിറ്റിംഗ് മാസത്തിൽ രണ്ടു ദിവസവും എംഎസിടി കോടതിയുടെ സിറ്റിംഗ് ആഴ്ചയിൽ ഒരു ദിവസവും നടത്തുന്നുണ്ട്.

കുടുംബ കോടതിയും എംഎസിടി കോടതിയും കോതമംഗലത്ത് അനുവദിക്കണമെന്ന ആവശ്യം കോതമംഗലത്ത് കോടതികൾ ആരംഭിച്ചകാലം മുതലുള്ളതാണ്. മൂവാറ്റുപുഴയിലെ കുടുബ കോടതിയിലും എംഎസിടി കോടതിയിലുമാണ് കോതമംഗലത്തുനിന്നുള്ള കേസുകൾ ഇപ്പോൾ പരിഗണിക്കുന്നത്. ഇവിടെ ഏറിയപങ്കും കോതമംഗലത്തുകാരുമായി ബന്ധപ്പെട്ട കേസുകളാണ് ഇവിടെ പരിഗണിക്കുന്നതും. വിവിധ ജഡ്ജിമാർ ഇതിനോടനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ആവശ്യം നടപ്പാകുന്നില്ല. സർക്കാരിനുണ്ടാകുന്ന അധിക സാന്പത്തിക ബാധ്യതയാണ് പ്രധാന തടസമായി പറയുന്നത്.

കോതമംഗലത്ത് ഏഴ് കോടതികൾക്ക് സാധ്യത

മുഴുവൻ സമയ കുടുബ കോടതിയും എംഎസിടി കോടതിയുമാണ് കോതമംഗലത്തിന് ആവശ്യമുള്ള രണ്ട് പ്രധാന കോടതികൾ. ഇവക്ക് പുറമെ അഞ്ച് കോടതികൾക്കു കൂടി സാധ്യതയുണ്ടെന്നാണ് അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ മുൻസിഫ് - മജിസ്ട്രേറ്റ് കോടതി വിഭജിച്ച് രണ്ടു കോടതികളാക്കണമെന്നതാണ് ഒരു നിർദേശം.

ഈ കോടതി ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് സിവിൽ കേസുകളും ക്രമിനൽ കേസുകളും കൈകാര്യം ചെയ്യുന്നത്. സിവിൽ കേസുകളുടെ ബാഹുല്യം കണക്കിലെടുത്ത് ഇവിടെ മുഴുവൻ സമയ മുൻസിഫ് കോടതിക്ക് അർഹതയുണ്ട്. എറണാകുളത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന ഇടമലയാർ കോടതി കോതമംഗലത്തേക്ക് മാറ്റാമെന്നതാണ് മറ്റൊരു സാധ്യത. ഇടമലയാർ ഡാമുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ച അഡിഷണൽ ജില്ലാ കോടതിയാണിത്. ഇത്തരം കേസുകൾ ഒന്നും ഇപ്പോഴില്ലാത്തതിനാൽ ആ കോടതി കോതമംഗലത്തേക്ക് മാറ്റുന്നതിൽ തടസങ്ങളില്ല.

പട്ടിക വർഗ വിഭാഗവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ജില്ലാ കോടതിയും എറണാകുളത്ത് പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ പട്ടികവർഗക്കാർ ബഹുഭൂരിപക്ഷവും കോതമംഗലം താലൂക്കിൽ അധിവസിക്കുന്നവരായതിനാൽ ഇവരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി പ്രവർത്തിക്കാൻ അനുയോജ്യമായ സ്ഥലവും കോതമംഗലമാണ്. എല്ലാ കോടതി സെന്‍ററുകളിലും പോക്സോ കോടതി സ്ഥാപിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിർദേശം. ജില്ലയിലെ മറ്റിടങ്ങളിൽ പോക്സോ കോടതിയുടെ പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്. ജില്ലാ കോടതി ആരംഭിക്കുന്നതോടെ ഒരു സബ് കോടതി കോതമംഗലത്ത് അനിവാര്യമാകും.


കോതമംഗലം റവന്യു ടവർ അനുയോജ്യം

ടൗണിലെ റവന്യു ടവർ കോതമംഗലത്ത് അധികമായി ലഭിക്കുന്ന കോടതികൾ പ്രവർത്തിക്കാൻ പറ്റിയ ഇടമാണ്. മുന്പ് സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചിരുന്നു ഈ സമുച്ചയം ഇപ്പോൾ ശൂന്യമാണ്. ചില ക്രമീകരണങ്ങൾ വരുത്തിയാൽ കോടതികൾക്കും അനുബന്ധ ഓഫിസുകൾക്കുമുള്ള സൗകര്യം ഒരുക്കാനാകും. ഇവിടെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് കോടതികളുടെ പ്രവർത്തനത്തിന് തടസമാകില്ല.