കൊച്ചി: എറണാകുളം റെയില്‍വേ സ്റ്റേഷനുകളിലെ പുനര്‍വികസന പദ്ധതി നിര്‍വഹണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ കോല്‍ക്കത്തയിലെ ബ്രിഡ്ജ് ആന്‍ഡ് റൂഫ് ലിമിറ്റഡിന് നല്‍കിയിരുന്ന കരാര്‍ റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമെന്ന് ഹൈബി ഈഡന്‍ എംപി. ശേഷിക്കുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ ഉൻ കൈക്കൊള്ളണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

രണ്ടു വര്‍ഷമായിട്ടും 30 ശതമാനം പോലും പ്രവൃത്തികൾ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് കരാറുകാരകന്‍റെ കഴിവില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. മഴക്കാലം ആരംഭിക്കാനിരിക്കെ ട്രെയിന്‍ യാത്രികര്‍ക്ക് വരാനിടയുള്ള അസൗകര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു. എറണാകുളം സൗത്തില്‍ റീ ടെണ്ടര്‍ വേണ്ടിവരുന്ന സ്ഥിതിയുണ്ടെന്നും കാലതാമസം കൂടാതെ പ്രവൃത്തികൾ പൂര്‍ത്തീകരിക്കാനുള്ള ശ്രമം തുടരുമെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.