വൈപ്പിൻ: എക്കലും മണ്ണും അടിഞ്ഞ് നികന്നു കിടക്കുന്ന പുഴയിൽ മത്സ്യത്തൊഴിലാളികൾ വാഴ നട്ട് പ്രതിഷേധിച്ചു. കൊല്ലം, കോട്ടപ്പുറം ജലപാത കടന്നുപോകുന്ന നെടുങ്ങാട് വീരൻ പുഴയിലാണ് മത്സ്യത്തൊഴിലാളികൾ വ്യത്യസ്ഥമായ സമരം നടത്തിയത്.

2018 പ്രളയത്തിനു മുന്നേ വീരൻപുഴയിൽ എക്കലും മണ്ണുമടിഞ്ഞ് നികന്ന് മത്സ്യത്തൊഴിലാളികൾക്ക് പലയിടത്തും മത്സ്യബന്ധനം നടത്താൻ പറ്റാത്ത സാഹചര്യമായിരുന്നു. എന്നാൽ പ്രളയശേഷം സ്ഥിതി കൂടുതൽ ഗുരുതരമായി. എക്കൽ മൂടിയതിനാൽ 26 ഇനം മത്സ്യങ്ങൾ വീരൻപുഴയിൽ നിന്നും പാലായനം ചെയ്യപ്പെട്ടുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഇതിനിടെ എക്കൽ അടിഞ്ഞ് ആഴം കുറഞ്ഞതോടെ തീരത്ത് വെള്ളപ്പൊക്കവും പതിവായി. തുടർന്ന് വിവിധ മേഖലകളിൽനിന്ന് എക്കൽ നീക്കം ചെയ്യണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയായില്ല. ഇതിനിടയിലാണ് എക്കൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പുഴയിൽ വാഴ നട്ട് പ്രതികരിച്ചത്. ജില്ലാ ചെറുവഞ്ചി മത്സ്യത്തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച സമരം ജില്ലാ പ്രസിഡന്‍റ് പി.ജി. സൗമിത്രൻ ഉദ്ഘാടനം ചെയ്തു.