കൊച്ചി: ലഹരി വിമുക്തമായ ഒരു തലമുറയേ സൃഷ്ടിക്കേണ്ടതിന് അവരിലെ സര്‍ഗാത്മകതയേ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്‍റണി വാലുങ്കല്‍.

വല്ലാര്‍പാടം ഭാവന സ്‌പോര്‍ട്സ് ആന്‍ഡ് ആര്‍ട്ട്‌സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത് മുഖ്യാതിഥിയായി. മുളവുകാട് പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. അക്ബര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിക്കോളാസ് ഡിക്കോത്ത്, പി.ആര്‍. ജോണ്‍, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. എല്‍സി ജോര്‍ജ്, മുളവുകാട് പോലീസ് സബ് ഇന്‍സ്പക്ടര്‍ ഷാജി, ടിവിന്‍ കെ. വര്‍ഗിസ്, പീറ്റര്‍ കൊറയ, യു.ടി. പോള്‍, ജെയ്‌സണ്‍ ജോസഫ്, ബോബി സാന്‍റസ് എന്നിവര്‍ പ്രസംഗിച്ചു.

ഇടപ്പള്ളി അറേബ്യന്‍ പാലസ് വിജയികള്‍ക്കുള്ള ട്രോഫിയും 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും സ്വന്തമാക്കി. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും സോക്കര്‍ സെവന്‍സ് ആലുവയും കരസ്ഥമാക്കി.

ചെല്ലാനം എഫ്സി ടീമിലെ അച്ചു മികച്ച കളിക്കാരനായും, ആലുവ സോക്കര്‍ സെവന്‍സ് ക്ലബ്ബിലെ വിശ്വാസ് മികച്ച ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. സഹാറ എഫ്സി പറമ്പയേല്‍ ടൂര്‍ണമെന്‍റിലെ ഏറ്റവും നല്ല ടീമിനുള്ള ട്രോഫിയും കരസ്ഥമാക്കി.