കോലഞ്ചേരി: മീമ്പാറ കിഴക്കേ കവലയിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന് സിപിഐ മീമ്പാറ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ചൂണ്ടി-രാമമംഗലം റോഡും മീമ്പാറ-മണീട് റോഡും സംഗമിക്കുന്ന മീമ്പാറ കിഴക്കേ കവലയിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നാട്ടുകാർ പലതവണ പഞ്ചായത്ത് മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നാളിതുവരേയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴക്കാലം ആരംഭിച്ചതോടെ കാൽനട യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്.

സമീപ വീടുകളിലേക്കും ചെളിവെള്ളം ഒഴികി എത്തുകയാണ്. വികസത്തിന്‍റെ ഭാഗമായി ചൂണ്ടി - രാമമംഗലം റോഡ് ഉയർത്തിയതോടെയാണ് വെള്ളകെട്ട് ഉണ്ടായിട്ടുള്ളത്. സമീപത്തുള്ള തോടുകളും ഓടകളും അടഞ്ഞുകിടക്കുകയാണ്.

റോഡിന്‍റെ ഓട നിർമാണം സമീപവാസി തടഞ്ഞതും വെള്ളക്കെട്ടിനു കാരണമായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി വെള്ളക്കെട്ടിന് പരിഹാരം കണ്ടില്ലെങ്കിൽ വൻ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന്ബ്രാഞ്ച് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ തമ്പി എം. തോമസ് അധ്യക്ഷത വഹിച്ചു.