കൊച്ചി: ജയില്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയക്കുന്നവരാണ് ഏറെയും. എങ്കിലും ജയില്‍ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ഏവര്‍ക്കും കൗതുകമുണ്ട്. പക്ഷേ എങ്ങനെയാണ് ജയിലിനകത്തേക്ക് എത്താന്‍ കഴിയുക‍? എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ എത്തിയാല്‍ ഭയം കൂടാതെ ജയിലിനകത്ത് കയറാം. അവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അറിയാം.

ജയില്‍ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന ജയില്‍ വകുപ്പിന്‍റെ സ്റ്റാളില്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി ജയില്‍ ഉദ്യോഗസ്ഥരായ ദിനകരന്‍, ടി.ജെ. ജിതിന്‍, ഷിജു, ഹണി എന്നിവരുമുണ്ട്.

ഉയരമുള്ള മതില്‍ക്കെട്ടോടെ എറണാകുളം ജില്ലാ ജയിലിന്‍റെ മാതൃകയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗേറ്റ് കടന്ന് അകത്തേക്ക് കയറിയാല്‍ ഒരാള്‍ക്ക് കിടക്കാവുന്ന മിനിയേച്ചര്‍ സെല്ലാണ്.
തടവുമുറിയില്‍ പായ, വിരിപ്പ്, മൊന്ത, രണ്ട് പ്ലേറ്റ്, ഒരു ഗ്ലാസ് എന്നിവയുണ്ടാകും. രാത്രികാലങ്ങളില്‍ മാത്രം ഉപയോഗിക്കാനായി വാഷ് റൂമും മുറിയിലുണ്ട്.

തടവുപുള്ളികള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാനായുള്ള ലൈബ്രറിയാണ് മറ്റൊന്ന്. ലാന്‍ഡ് ഫോണുമുണ്ട്. തടവുമുറിയുടെ മറുഭാഗത്തായി തൂക്കുകയറിന്‍റെ മാതൃകയും ഒരുക്കിയിട്ടുണ്ട്. വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന കയര്‍ അല്ലെങ്കിലും മറ്റൊരു മാതൃകയിലുള്ള കയറും ഇവിടെയുണ്ട്.