കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ ബന്ധു നിയമന വിവാദത്തിനൊടുവിൽ രണ്ട് ജീവനക്കാരെ സെക്രട്ടറി പിരിച്ചുവിട്ടു. ഹരിത കർമസേന കോ-ഓർഡിനേറ്റർ, എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികയിൽ ജോലി ചെയ്തിരുന്ന രേഖ, സന്ദീപ് എന്നിവർക്കാണ് തിങ്കളാഴ്‌ച പഞ്ചായത്ത് സെക്രട്ടറി മെമ്മോ നൽകി പിരിച്ചു വിട്ടത്‌.

കാലാവധി കഴിഞ്ഞ ഇവരുടെ കരാർ പുതുക്കി നൽകരുതെന്ന് കാണിച്ചു പഞ്ചായത്ത് പ്രസിഡന്‍റ് നൽകിയ കത്തും പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറുടെ നിർദേശവും പരിഗണിച്ചാണ് സെക്രട്ടറി ജീവനക്കാർക്ക് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു മെമ്മോ നൽകിയത്. ബന്ധുത്വ നിയമനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പരാതി നൽകുകയും തുടർന്ന് കഴിഞ്ഞ ദിവസം ഭരണ സമിതി അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.

ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുടെ ബന്ധുവിനെ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആയി നിയമിച്ചതിനെതിരെയാണ് ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ പരാതി നൽകിയത്. ഈ പരാതി നിലനിൽക്കേ സെക്രട്ടറി ജീവനക്കാരുടെ കരാർ പുതുക്കി നല്കാൻ തീരുമാനിച്ചതിനെതിരെയാണ് ഭരണ സമിതി അംഗങ്ങൾ തന്നെ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തത്.