മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ എംഎൽഎയുടെ 2021-22 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്നും ഒരു കോടി ഉപയോഗിച്ച് നിർമിച്ച പുതിയ ഒപി ബ്ലോക്കിന്‍റെ ഉദ്ഘാടനം 27ന് വൈകുന്നേരം നാലിന് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.

ആശുപത്രിയിൽ എത്തുന്ന രോഗികളുടെ സൗകര്യത്തിന് പ്രാധാന്യം നൽകി വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുന്ന ഒപി വകുപ്പുകളെല്ലാം ഒരു ബ്ലോക്കിലേക്ക് ക്രമീകരിക്കുന്നതിനായിട്ടാണ് പുതിയ ഒപി അനക്സ് ഒന്നാംനിലകൂടി നിർമിച്ചിരിക്കുന്നതെന്നും പുതിയ ഒപി ബ്ലോക്കിൽ ഡോക്ടർമാർക്ക് ഒരേ സമയം രോഗികളെ പരിശോധിക്കാൻ കഴിയുന്ന രീതിയിലുള്ള 11 ഒപി മുറികളുമാണ് ക്രമീകരിച്ചിരിക്കുന്നത്.

രോഗികൾക്ക് ഇരിക്കുന്നതിനുള്ള വിശ്രമ മുറി, നഴ്സിംഗ് സ്റ്റേഷൻ റൂമും ശുചിമുറി, ലിഫ്റ്റിനുള്ള സൗകര്യം കൂടി ഉൾപ്പെടുത്തിയാണ് ബ്ലോക്കിന്‍റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നതെന്ന് എംഎൽഎ വ്യക്തമാക്കി.
പുതിയ ഒപി ബ്ലോക്കിനോടൊപ്പം നവീകരിച്ച പുതിയ ലക്ഷ്യ ഓപ്പറേഷൻ തീയറ്റർ ലേബർ റൂമിന്‍റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ലേബർ റൂമിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നേരത്തെ പൂർത്തീകരിച്ചിരുന്നെങ്കിലും ഇവിടെക്കുള്ള വൈദ്യുതി നൽകുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ നിലനിന്നിരുന്നു.

രണ്ടു വർഷങ്ങൾക്കു മുന്പ് മന്ത്രിയെ നേരിട്ട് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് എംഎൽഎ പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് 52 ലക്ഷം നഗരസഭ നൽകുകയും ബാക്കി വന്ന 16 ലക്ഷം എൻഎച്ച്എമ്മിൽനിന്ന് അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പ്രവർത്തിയും പൂർത്തീകരിച്ചിരിക്കുന്നത്.

മൂവാറ്റുപുഴയിലെയും സമീപപ്രദേശത്തുള്ളവരും ഏറെ ആശ്രയിക്കുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നഗരസഭയും എംഎൽഎയും സംയുക്തമായി മുന്നോട്ടു പോകുമെന്ന് നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പറഞ്ഞു.