കൂത്താട്ടുകുളം: പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോയ പോലീസ് വാഹനം കൂത്താട്ടുകുളത്ത് അപകടത്തിൽപ്പെട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ എംസി റോഡിൽ ചോരക്കുഴി മാരുതി അരീന സർവീസ് സെന്‍ററിനു മുന്നിൽവച്ചാണ് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഒരേ ദിശയിൽ സഞ്ചരിച്ച മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

മുന്നിൽ സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന തിരുമാറാടി ആറുപാടത്ത് റോബിന്‍റെ മകൾ ഒന്നേകാൽ വയസുള്ള എസ്തർ സൂസന് നിസാര പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന ഒരു കുട്ടി പിൻ സീറ്റിൽനിന്നും മുന്നിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്‍റെ വേഗത പെട്ടെന്ന് കുറച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ പറഞ്ഞു.

പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ പിന്നാലെ എത്തിയ പോലീസ് വാൻ കാറിൽ ഇടിക്കുകയായിരുന്നു. ഇതോടെ വാനിനു പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ് പോലീസ് വാഹനത്തിൽ ഇടിച്ചു.

അപകടത്തെതുടർന്ന് പോലീസ് വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കേസന്വേഷണത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്തുനിന്നു തമിഴ്നാടിന് പോകും വഴിയാണ് അപകടം. തുടർന്ന് കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.