ആലുവ: മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പോലീസുകാരൻ മദ്യപനായ മധ്യവയസ്കനെ തള്ളിവീഴ്ത്തിയത് പ്രതിഷേധത്തിനിടയാക്കി. നാട്ടുകാരും യാത്രക്കാരും ചേർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ തടഞ്ഞുവച്ചു. മന്ത്രിയുടെ നിർദേശപ്രകാരം പരിക്കേറ്റയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചു.

ഇന്നലെ രാത്രി 9.15 ഓടെ ആലുവ റെയിൽവേ സ്റ്റേഷന് മുന്നിലാണ് നാടകീയ രംഗങ്ങൾ നടന്നത്. കൊച്ചുവേളി - മൈസൂർ ട്രെയിനിൽ ആലുവയിലേക്ക് വന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാനായി എത്തിയ പോലീസ് ജീപ്പിലെ പോലീസുകാരനാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

വടക്കേക്കര പോലീസ് ജീപ്പ് ഒമ്പത് മണിയോടെയാണ് ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഈ സമയം ഇവിടെയെത്തിയ ജോണിയെന്ന് പേരുള്ള മധ്യവയസ്കൻ മദ്യലഹരിയിൽ എന്തൊക്കെയോ സ്വയം വിളിച്ചുപറഞ്ഞു. പൈലറ്റ് ജീപ്പിലെ ഒരു പോലീസുകാരൻ ഇയാളെ തള്ളി റെയിൽവേ സ്റ്റേഷന് പുറത്താക്കി. തിരിച്ചെത്തിയപ്പോൾ പോലീസുകാരൻ പിന്നെയും തള്ളി.

തള്ളിയ ആഘാതത്തിൽ പ്രവേശന കോമ്പൗണ്ടിന് മുമ്പിലെ ടാക്സി കിയോസ്കിന് മുമ്പിൽ ഇയാൾ തലയടിച്ച് വീണു. രക്തം വാർന്നത് കണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ ആശുപത്രിയിൽ എത്തിക്കാൻ പോലീസുകാരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ഒടുവിൽ മന്ത്രി എത്തിയപ്പോൾ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് മന്ത്രിയെ തടഞ്ഞ് കാര്യങ്ങൾ ധരിപ്പിച്ചു. പോലീസ് ജീപ്പ് തടയുകയും ചെയ്തു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.