വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ രസികല പ്രിയരാജിനെ ഭർത്താവിന്‍റെ ഫോണിലേക്ക് വിളിച്ച് അധിക്ഷേപം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും പഞ്ചായത്തംഗവുമായ സ്വാതീഷ് സത്യനെയും സഹപ്രവർത്തകനായ രാജേഷിനെയും പ്രതി ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അശ്ലീലം പറഞ്ഞതിനും വധഭീഷണി മുഴക്കിയതിനുമെതിരെയാണ് കേസ്.

ഈ മാസം 13ന് പ്രസിഡന്‍റിന്‍റെ ഭർത്താവ് പ്രിയരാജ് സ്വാതീഷിനെ ഫോണിൽ വിളിച്ച സമയത്താണ് രാജേഷുമായി ചേർന്ന് അധിക്ഷേപിച്ചത്. സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്ന അശ്ലീലങ്ങളാണ് പറഞ്ഞിട്ടുള്ളത്.

ഒപ്പം പ്രസിഡന്‍റിന്‍റെ ഭർത്താവിനെതിരെ വധഭീഷണിയും ഉയർത്തുന്നുണ്ട്. തുടർന്ന് ശബ്ദ രേഖ സഹിതം ഭർത്താവ് നൽകിയ പരാതിയിലാണ് ഇപ്പോൾ ഞാറയ്‌ക്കൽ പോലീസ് കേസ് എടുത്തിട്ടുള്ളത്.

സംഭവം സംബന്ധിച്ച് രസികല പ്രിയരാജ് കോൺഗ്രസ് ജില്ലാ അധ്യക്ഷനു പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഇഴയുകയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.