മൂവാറ്റുപുഴ: മഴക്കെടുതി നേരിടാൻ മൂവാറ്റുപുഴ താലൂക്ക് പൂർണ സജ്ജം. മാത്യു കുഴൽനാടൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന മഴക്കാല മുന്നൊരുക്ക താലൂക്കു തല യോഗത്തിൽ ഇതു സംബന്ധിച്ച് വിശദമായ ചർച്ച നടത്തി.

മുവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വെള്ളം കയറാൻ സാധ്യത ഉള്ള പ്രദേശങ്ങൾ കണ്ടെത്തി. പ്രദേശവാസികളെ മാറ്റി പാർപ്പിക്കുവാനുള്ള ദുരിതാശ്വാസ ക്യാന്പുകളും കണ്ടെത്തി. ക്യാന്പുകൾ തുടങ്ങുന്പോൾ അവിടേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ മുൻകൂറായി ശേഖരിച്ചു വയ്ക്കാൻ താലൂക്ക് സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മലങ്കര ഡാം ജല നിരപ്പ് നിയന്ത്രിക്കുന്നതിന് മൂലമറ്റം പവർ ജനറേഷനിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കെഎസ്ഇബി, മുവാറ്റുപുഴ വാലി വകുപ്പുകൾ കൂടിയാലോചന നടത്തിയാകും ജലനിരപ്പ് ഏകോപ്പിക്കുക. മണ്ണിടിച്ചിൽ, മരം വീഴ്ച എന്നിവ ഉണ്ടാക്കുന്ന പ്രതിസന്ധികൾ നേരിടാൻ ഫയർ ഫോഴ്സിന് നിർദ്ദേശം നൽകി.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഓടകൾ വൃത്തിയാക്കുന്നതിനും പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിച്ചു. പകർച്ച വ്യാധികൾ നേരിടാൻ എല്ലാവിധ മുന്നൊരുക്കങ്ങൾ നടത്താൻ ആരോഗ്യ വകുപ്പിനും നിർദ്ദേശം നൽകി. മുവാറ്റുപുഴ താലൂക്കിൽ ഡെപ്യുട്ടി തഹസീൽദാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂം പ്രവർത്തിക്കും. 0485 - 2991022 ആണ് കണ്‍ട്രോൾ റൂം ഫോണ്‍ നന്പർ.

ആർഡിഒ പി.എൻ അനി, തഹസിൽദാർ രഞ്ജിത് ജോർജ്, മൂവാറ്റുപുഴ വാലി എക്സിക്യൂട്ടീവ് എൻജിനീയർ സി.എൻ രഞ്ജിത, കെഎസ്ആർടിസി അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫിസർ ഷാജു കുര്യാക്കോസ്, പൊതുമരാമത്ത് അസിസ്റ്റന്‍റ് എൻജിനീയർ ജ്യൂവൽ ഏബ്രഹാം, കെഎസ്ഇബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി പോൾ, കെഎസ്ഇബി എൽഡി ഡിവിഷൻ അസിസ്റ്റന്‍റ് എൻജിനീയർ എച്ച്.എൻ. സുബ്രഹ്മണ്യൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കുന്നത്തുനാട്ടിൽ

കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനപ്രതിനിധികളേയും വിവിധ വകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള സംയുക്ത അവലോകനയോഗം ചേർന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ആവശ്യമായ പക്ഷം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുവാനും, മണ്ണിടിയാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും കാനകൾ, തോടുകൾ, അടക്കം വൃത്തിയാക്കി സുഗമായി വെള്ളം ഒഴുകുന്നതിനാവശ്യമായ ക്രമീകരണം ഏർപ്പെടുത്താനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ തടയുന്നതിനും ഭീഷണിയായിട്ടുള്ള മരങ്ങൾ മൂലമുള്ള അപകടാവസ്ഥ ഒഴിവാക്കുന്നതിനുവേണ്ടിയുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗത്തിൽ നിർദേശം നൽകി.