കൊച്ചി: എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാര്‍ലറിന്‍റെ മറവില്‍ അനാശാസ്യം നടക്കുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം തടഞ്ഞു. പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പാലാരിവട്ടം പോലീസ് അടപ്പിച്ചത്.

ഈ സ്ഥാപനത്തിന്‍റെ മറവിലാണ് ബോര്‍ഡ് പോലും ഇല്ലാതെ സ്പാ പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ കേസ് എടുത്തിട്ടില്ല. പാലാരിവട്ടം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സ്‌പെഷല്‍ സ്‌ക്വാഡിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പലരും ഇവിടെ സ്ഥിരം സന്ദര്‍ശകരായി എത്താറുണ്ടെന്ന യുവതിയുടെ ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ യുവതി പരാതി നല്‍കിയിട്ടില്ല.

ടെലികോളര്‍ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചുവെന്നാണ് കഴിഞ്ഞ ദിവസം യുവതി ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അറിയിച്ചത്. ഒരു മാസം ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന തരത്തിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടായി. പാലാരിവട്ടത്തിന് പുറമെ കാക്കനാടും കുണ്ടന്നൂരും ഇവര്‍ക്ക് മസാജ് പാര്‍ലര്‍ ഉണ്ട്.

പാര്‍ലറില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പെണ്‍കുട്ടികളുടെ വീട്ടിലെ സാമ്പത്തിക പരാധീനത പറഞ്ഞാണ് ചൂഷണം ചെയ്യുന്നത്.

ടെലികോളര്‍ തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് അപേക്ഷ നല്‍കുന്നത്. വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കിയാല്‍ മാത്രം മതി എന്നു പറഞ്ഞ് ജോലിയില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.