കാക്കനാട് : ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചു വ്യാജ ഷെയർ ട്രേഡിംഗ്, ടാസ്ക് ഫ്രോഡ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ ചെയ്തു വന്ന ആലപ്പുഴ മുഹമ്മ സ്വദേശികളായ രണ്ടു പേരെ കൊച്ചി സൈബർ പോലീസ് പിടികൂടി. മുഹമ്മ മാർക്കറ്റിനു സമീപം വലിയ പറമ്പിൽ വി.എ. ഷാജഹാൻ (50) ചേർത്തല കഞ്ഞിക്കുഴി നന്ദനം വീട്ടിൽ എ.എസ്. ദിലീഫ് (43) എന്നിവരാണ് പിടിയിലായത്.

18 ലക്ഷം രൂപ നഷ്ടപ്പെട്ട എറണാകുളം പനമ്പിള്ളി നഗർ സ്വദേശി നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. എസ്പി സൈബർ ഓപ്പറേഷൻസ് സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഇവരുടെ വടക്കേ ഇന്ത്യൻ യാത്രകളും വിദേശ യാത്രകളും ഇന്‍റർനെറ്റ്‌ ഉപയോഗവും മൊബൈൽ ഫോൺ വിളികളും തുടർച്ചയായി നിരീക്ഷിച്ച് വിശകലനം ചെയ്ത് തെളിവുകൾ ശേഖരിച്ച ശേഷമാണു പോലീസ് നടപടി.

ബന്ധുക്കളായ പ്രതികൾ സൈബർ കുറ്റകൃത്യങ്ങൾക്കുപേരുകേട്ട ചൈന, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനംനടത്തി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നേരിൽ കണ്ടാണ് തട്ടിപ്പിനുള്ള പരിശീലനം നേടിയത്.

സ്വന്തം പേരിലുള്ള വ്യാജ എക്സ്പോർട്ട് , ഇംപോർട്ട്കമ്പനികളുടെ പേരിൽ പലരിൽ നിന്നായി തട്ടിയെടുത്ത കോടിക്കണക്കിന് രൂപയാണ് ഇരുവരുടെയും ബാങ്ക് അക്കൗണ്ട് മുഖേന എത്തിയത്. ഇവരുടെ ചൈനീസ് -നേപ്പാൾ ബന്ധങ്ങൾ അന്വേഷിച്ച് കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.