വാര്‍ഡ് വിഭജന വിജ്ഞാപനമിറങ്ങി

കൊച്ചി: വാര്‍ഡ് വിഭജന വിജ്ഞാപനമിറങ്ങിയപ്പോള്‍ കൊച്ചി കോര്‍പറേഷന്‍ ഡിവിഷനുകളുടെ എണ്ണം 74 ല്‍ നിന്ന് 76 ആയി ഉയര്‍ന്നു. നിലവിലുള്ള രണ്ട് ഡിവിഷനുകള്‍ ഒഴിവായപ്പോള്‍ നാല് ഡിവിഷനുകള്‍ പുതുതായി ഉള്‍പ്പെടുത്തി. എല്ലാ ഡിവിഷനുകളുടെ അതിര്‍ത്തി വിഭജനത്തിലും ചില ഡിവിഷനുകളുടെ പേരിലും മാറ്റം ഉണ്ടായിട്ടുണ്ട്.

ചങ്ങമ്പുഴ(31), പള്ളുരുത്തി ഈസ്റ്റ്(56) പള്ളുരുത്തി(64), മുണ്ടംവേലി ഈസ്റ്റ്(68), സ്റ്റേഡിയം(34), പുതിയ റോഡ്(36) എന്നിവയാണ് പുതിയ ഡിവിഷനുകള്‍. കൊച്ചങ്ങാടി, കറുകപ്പിള്ളി, മാമംഗലം, ചമ്പക്കര ഡിവിഷനുകള്‍ ഇല്ലാതായി. കൊച്ചങ്ങാടി ഡിവിഷന്‍റെ പേര് മട്ടാഞ്ചേരി എന്നായി. ഫോര്‍ട്ട് കൊച്ചിയില്‍(ഒന്ന്) ആരംഭിച്ച് ഫോര്‍ട്ട്കൊച്ചി വെളിയില്‍ (76) അവസാനിക്കുന്ന വിധത്തിലാണ് ഡിവിഷനുകള്‍. നേരത്തെ ഇത് ഫോര്‍ട്ട് കൊച്ചിയില്‍ (ഒന്ന്) തുടങ്ങി തട്ടാഴത്ത്(74) അവസാനിക്കുന്ന നിലയിലായിരുന്നു. കുന്നുംപുറം വാര്‍ഡിലാണ് ഏറ്റവും കുടുതല്‍ ജനസംഖ്യ (9119). ഐലന്‍ഡ് സൗത്തിലാണ് ഏറ്റവും കുറവ് (2651).

അതേസമയം, വാര്‍ഡ് വിഭജനം രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തി. സിപിഎമ്മിന് ഭൂരിപക്ഷമുള്ള വാര്‍ഡുകള്‍ രണ്ടാക്കി സീറ്റുകള്‍ കൂടുതല്‍ ലഭ്യമാകുന്ന രീതിയിലാണ് വിഭജനം നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ ആരോപിച്ചു. ജനസംഖ്യ അനുസരിച്ച് കിഴക്കന്‍ കൊച്ചിയിലും പശ്ചിമ കൊച്ചിയിലുമായി ഓരോ വാര്‍ഡുകള്‍ വിഭജിക്കുന്നതിന് പകരം രണ്ടു ഡിവിഷനുകളെ സിപിഎമ്മിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഡിവിഷനുകളാക്കിയാണ് വിഭജിച്ചത്.

മാനദണ്ഡങ്ങള്‍ അനുസരിച്ച് റെയില്‍വേ പാലങ്ങള്‍ റെയില്‍വേ ലൈനുകള്‍ വലിയ തോടുകള്‍ വലിയ റോഡുകള്‍ ഇതെല്ലാം അതിരുകളായി നിശ്ചയിച്ചാകണം വാര്‍ഡുകള്‍ വിഭജിക്കേണ്ടത്. ഇതിനെല്ലാം ഘടകവിരുദ്ധമായി സിപിഎമ്മിന് വോട്ടുള്ള പ്രദേശങ്ങളെയാണ് അതിരുകളാക്കിയത്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചുള്ള വാര്‍ഡ് വിഭജനം മാത്രമാണ് നടന്നിട്ടുള്ളത് എന്നും ആന്‍റണി കുരീത്തറആരോപിച്ചു.