കൊച്ചി: കാലടി സംസ്‌കൃത സർവകലാശാല മുഖ്യ കാന്പസിലെത്തുന്നവർക്ക് കുളിർമയേകുന്ന കാ‌ഴ്ചയായി, പക്ഷി സങ്കേത കേന്ദ്രമൊരുക്കിയ ചാരിതാര്‍ഥ്യത്തിൽ മനോജിന് പടിയിറക്കം. 30 വർഷക്കാലം സര്‍വകലാശാലയുടെ ഭാഗമായിരുന്ന ലൈബ്രറി അസിസ്റ്റന്‍റ് പി.ജി. മനോജ് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും.

67 ഏക്കറിലുള്ള യൂണിവേഴ്‌സിറ്റിയുടെ മൂന്ന് ഏക്കറോളം വരുന്ന ഭാഗം വിവിധ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയത് മനോജാണ്.

2013 ല്‍ പൂര്‍ണ പക്ഷി സങ്കേതം എന്ന പേരില്‍ ആരംഭിച്ച ഇവിടെ ഇന്ന് വിദേശ ഇനങ്ങളിലുള്ള പക്ഷികള്‍ പോലും വിരുന്നെത്താറുണ്ട്. 120 ഇനങ്ങളിലുള്ള പക്ഷികള്‍ ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

താല്‍ക്കാലിക ജീവനക്കാരനായി (ക്ലാസ് ഫോര്‍) 1995ല്‍ സര്‍വീസില്‍ പ്രവേശിച്ച മനോജിന്‍റെ ജീവിതം പരിസ്ഥിതി സൗഹൃദമാണ്. സര്‍വകലാശാലയിലെ കുട്ടികളെയും ജീവനക്കാരെയും ഒരുപോലെ കോര്‍ത്തിണക്കിയാണ് മനോജ് സര്‍വകലാശാലയ്ക്ക് സ്വന്തമായി ഒരു പക്ഷി സങ്കേത കേന്ദ്രം നിര്‍മിച്ചത്.

കാലടി പിരാരൂര്‍ സ്വദേശിയായ മനോജ് കൊച്ചിന്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി എന്ന പരിസ്ഥിതി സംഘടനയുടെ സ്ഥാപകാംഗവും ജോയിന്‍റ് സെക്രട്ടറിയുമാണ്. 25 വര്‍ഷത്തിലധികമായി പക്ഷി നിരീക്ഷണരംഗത്ത് സജീവമാണ്.