കൊച്ചി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ തുടങ്ങിയവയിലെ അധ്യക്ഷൻ ഉൾപ്പെടെയുള്ള അംഗങ്ങൾ വിരമിച്ചിട്ടും പകരം നിയമിക്കാതെ ഈ കമ്മീഷനുകളെ നിർജീവമാക്കുന്ന കേന്ദ്രസർക്കാരിന്‍റെ നടപടികൾ പ്രതിഷേധാർഹമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ.

രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നീതിയും അവകാശങ്ങളും സംരക്ഷിക്കാൻ സ്ഥാപിക്കപ്പെട്ട ഈ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നത് അവരെ കൂടുതൽ പാർശ്വവത്കരിക്കുന്നതാണെന്ന് ജാഗ്രതാ കമ്മീഷൻ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യം 2020 മാർച്ചിനുശേഷം ഉണ്ടായിട്ടില്ല എന്നതിനു പുറമെ ഇപ്പോൾ അംഗങ്ങൾ ആരുമില്ലാതെയായിരിക്കുന്നു. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍റെ അവസ്ഥയും ഇതിൽനിന്നു വ്യത്യസ്തമല്ല.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള കമ്മീഷനുകൾ സജീവമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.


ഈ സാഹചര്യത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷനിലും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തി അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കണം. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു സുരക്ഷയും നീതിയും ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾക്കു കേന്ദ്രസർക്കാർ മുൻകൈയെടുക്കണം.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിക്കുമെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാന്മാരായ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൽ എന്നിവർ അറിയിച്ചു.