പേരാവൂർ: നാടിന്‍റെ വികസന കാര്യത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്നും പഞ്ചായത്തുകൾ വഴിയാണ് നാട്ടിൽ ജനാധിപത്യം പുലരുന്നതെന്നും പട്ടികജാതി-വർഗ പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. പേരാവൂര്‍ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലടികോറയില്‍ നിര്‍മിച്ച ദുരന്ത നിവാരണ ഷെല്‍ട്ടറിന്‍റെ ഉദ്ഘാടം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

തൊണ്ടി - കോറയിലെ സുവര്‍ണ ഭൂമിയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന് സൗജന്യമായി ലഭിച്ച 10 സെന്‍റ് സ്ഥലത്താണ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. ദുരന്തങ്ങളുണ്ടായാല്‍ ഷെല്‍ട്ടറായി ഉപയോഗിക്കുന്ന കെട്ടിടത്തില്‍ വയോജന വിശ്രമ കേന്ദ്രവും ലൈബ്രറിയും പ്രവര്‍ത്തിക്കും. പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്ന് 23 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഷെല്‍ട്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് 365 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് റോഡും നിര്‍മിച്ചിട്ടുണ്ട്. 15 ലക്ഷം രൂപയാണ് റോഡിന്‍റെ നിര്‍മാണ ചെലവ്. വൈദ്യുതീകരണത്തിനും കുടിവെള്ള സൗകര്യമൊരുക്കുന്നതിനുമായി അഞ്ച് ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടിയും പൂര്‍ത്തിയായിട്ടുണ്ട്.

ഷെല്‍ട്ടറിനായി സ്ഥലം വിട്ടുനല്‍കിയ മാണിക്കത്താഴെ ഈപ്പച്ചന്‍, റോഡിനായി സ്ഥലം സംഭാവന ചെയ്ത ബേബി താഴത്തുവീട്ടില്‍, ലിസമ്മ മഠത്തില്‍, 2025 ലെ മിസ് കേരള ഫാഷന്‍ വിജയി സുവര്‍ണ ബെന്നി, എം.സി കുട്ടിച്ചന്‍, കരാറുകാരൻ വി.ഡി മത്തായി എന്നിവരെ ആദരിച്ചു. പേരാവൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുധാകരന്‍ മുഖ്യാതിഥിയായിരുന്നു.

വൈസ് പ്രസിഡന്‍റ് പ്രീത ദിനേശന്‍, പേരാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിഷ ബാലകൃഷ്ണന്‍ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്‌ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.