ബേക്കല്‍: ബേക്കല് ബീച്ചില്‍ അപകടകരമായ രീതിയില്‍ റേസ് ചെയ്ത വാഹനം ബേക്കല്‍ പോലീസ് പിടിച്ചെടുത്തു. കെഎ 19 എംപി 8894 നമ്പര്‍ ഥാര്‍ ജീപ്പാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ എം.വി. ശ്രീദാസും സംഘവും പിടികൂടിയത്. ഇന്നലെ രാവിലെ ബീച്ചില്‍ എത്തിയായിരുന്നു റേസിംഗ്.

വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന ബീച്ചില്‍ ഇതു ഭീതിയും അപകവും സൃഷ്ടിക്കുമെന്നതിനാലാണ് പോലീസ് നടപടി. ഓണം ഉള്‍പ്പെടെയുള്ള ആഘോഷ ദിവസങ്ങള്‍ മുന്നില്‍ക്കണ്ട് ജില്ലാ പോലീസ് മേധാവി ബി.വി.വിജയഭരത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.

വരും ദിവസങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നപടിയുണ്ടാകും. പിടിച്ചെടുത്ത വാഹനം കോടതിയില്‍ ഹാജരാക്കും. വാഹന ഉടമയ്ക്ക് നോട്ടീസും നല്‍കും. സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. വിജിത്ത്, എം. സുധീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.