അഴിമതിയിൽനിന്നു ശ്രദ്ധ മാറ്റാൻ എൽഡിഎഫ് ശ്രമമെന്ന് യുഡിഎഫ്
Tuesday, December 6, 2022 10:16 PM IST
കോട്ടയം: ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കെതിരേ സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേടുകളിൽ അന്വേഷണം ന‌ടത്താതെ അഴിമതിയിൽനിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് എൽഡിഎഫ് ഭരണസമിതി നടത്തുന്നതെന്ന് യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സമഗ്രമായ അന്വേഷണം വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതിന്‍റെ പേരിൽ ആരോപണ വിധേയരായ ജില്ലാ പഞ്ചായത്ത് ഭരണസമിതി യുഡിഎഫിനെതിരേ തിരിച്ച് ആരോപണമുന്നയിച്ചിരിക്കുന്നത് വിചിത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി.
2020 ഡിസംബറിലാണ് ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിൽ വന്നതെന്നു പറയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തനിക്ക് ഇതിൽ ഒരു പങ്കുമില്ലെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും ഓഡിറ്റ് നടക്കുന്ന സമയത്ത് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയ സംശയങ്ങൾക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കുന്നതിനു പകരം ഇനി മറുപടി നൽകാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്ന് ഇപ്പോൾ പറയുന്നത് പുകമറ സൃഷ്ടിക്കാനാണെന്നും നേതാക്കൾ പറഞ്ഞു.
2020 ഡിസംബറിനുശേഷം മാർച്ച് മാസത്തോടുകൂടിയാണ് മുൻവർഷത്തെ ബില്ലുകൾ ഭരണസമിതിയുടെ അംഗികാരത്തോടെ പ്രസിഡന്‍റിന്‍റെ ഒപ്പോടുകൂടി ട്രഷറിലേക്കു പോകുന്നത്. ഈ സാഹചര്യത്തിൽ ബില്ലിൽ ഒപ്പിട്ട പ്രസിഡന്‍റ് ഞാനൊന്നും അറിഞ്ഞില്ലെന്നു പറയുന്നത് വിചിത്രമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പറയുന്ന പ്രകാരം അന്നു പ്രസിഡന്‍റായിരുന്ന, ഇപ്പോൾ പൂഞ്ഞാർ എംഎൽഎയായിരിക്കുന്ന സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി തടിതപ്പാനുള്ള നീക്കം അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.
നിർമാണം പൂർത്തീകരിക്കാത്ത വർക്കിന്‍റെ പോലും ബില്ലുകൾ മാറിയിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്നത് യുഡിഎഫ് അല്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗമാണെന്നും അതിനു മറുപടിയാതെ പ്രസിഡന്‍റും ഭരണസമിതിയും തടിതപ്പാൻ വിഫലശ്രമം നടത്തുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു യുഡിഎഫ് വിജിലൻസിനു പരാതി നൽകുമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടന്പിലും കൺവീനർ ഫിൽസൺ മാത്യൂസും സെക്രട്ടറി അസീസ് ബഡായിലും പറഞ്ഞു.